Thursday, August 11, 2011

ആദ്യാക്ഷരങ്ങള്‍ പോലെ മനസ്സില്‍ തെളിയുന്ന മറ്റൊരു വിളക്ക് ഉണ്ടാവില്ല ,രണ്ടര വയസ്സായപ്പോള്‍ അമ്മ എന്നെ എഴുത്തിനിരുത്തി,ഉടനെ തന്നെ ഗോപിസാര്‍ എന്ന, ഞങ്ങളുടെ ഗ്രാമക്കുഞ്ഞുങ്ങളുടെ നിര്‍ബന്ധിത  പേടി സ്വപ്നതിനരികിലേക്ക് ആനയിച്ചു.രാവിലെ ഒന്‍പതുമണിക്ക് ഹാജരായില്ലെങ്കില്‍ സാര്‍ അങ്ങ് വീട്ടില്‍ എത്തും ...വെറുതെ അങ്ങ് വരുവല്ല ,പുള്ളിയുടെ കയ്യില്‍ അവിടുത്തെ അപ്പൂപ്പന്‍ പാക്ക് വെട്ടുന്ന പാക്ക്വെട്ടിയും ഉണ്ടാകും..അത് കാണുമ്പോള്‍ തന്നെ ഇതു പരാക്രമിയും സ്ലേറ്റ്‌ കയ്യില്‍ എടുക്കും ...സ്കൂളില്‍ ഇത് മാത്രമല്ല, സയ്ക്കില്‍ ചെയിന്‍ ,ചൂരല്‍ ,അതും ചാണകത്തില്‍ ഇട്ടു ഉണക്കിയത് {അതിനു വേദന കൂടും }തുടങ്ങിയ മാരകായുധങ്ങളുടെ കമനീയ ശേഖരവും ...അങ്ങനെ എന്നെ ആദ്യം അവിടെ കൊണ്ടാക്കാന്‍ പോയ ദിവസം തന്നെ എല്ലാ പ്രതിരോധങ്ങളും അവസാനിപ്പിച്ച്‌ ഞാന്‍ കീഴടങ്ങി .രാവിലെ വീട്ടീന്നിറങ്ങുമ്പോള്‍ തന്നെ രേഖ അക്ക എന്റെ അനുസരണ  തീരെ ഇല്ലാത്ത ചുരുണ്ട മുടിയില്‍ കുറച്ചു മുല്ലപ്പൂ ചൂടി തരും,ആ വീട്ടില്‍ ശന്കരമ്മാവന്‍ നാട്ടു പിടിപ്പിച്ച കുടമുല്ല ഒരു  കിളിമരത്തില്‍ പടര്‍ന്നു പൂത്തുലഞ്ഞു കിടന്നിരുന്നു ..ഈ കുറ്റിമുല്ല കൃഷി ഒക്കെ വരുന്നതിനു മുന്‍പുള്ള കാലമാണേ...രേഖ അക്ക പൂവ് ചൂടാതെ സ്കൂളില്‍ പോകില്ല അതിന്റെ ഒരു പങ്കു നമ്മളോടുള്ള സ്നേഹം കൊണ്ട് തരുന്നതാ കേട്ടോ ..അങ്ങനെ പൂവും ചൂടിച്ചു  തങ്കോഞ്ഞ എന്ന് ഞാനും പിന്നീട് നാട്ടുകാരും വിളിച്ചു തുടങ്ങിയ എന്റെ കുഞ്ഞമ്മയോ,അല്ലെങ്കില്‍ അമ്മൂമ്മയോ ,അതുമല്ലെങ്കില്‍ രേഖ അക്കയോ എന്നെ നയിക്കുകയായി ,വഴിയില്‍ കാണുന്ന ചിലര്‍ ,രാധാമണി അക്കയുടെ അനിയത്തി ശോഭ അക്ക,അല്ലെങ്കില്‍ ഉഷ ആന്റി അങ്ങനെ ആരെങ്കിലും എന്റെ ഇരട്ടപ്പേര് ഉറക്കെ വിളിക്കും :സായി ബാബാ" എന്ന്.കാര്യം എന്താന്നു വച്ചാല്‍ എന്റെ അന്നത്തെ മുടിയും ഇന്നത്തെ സായി ബാബയുടെ മുടിയും ഒരുപോലാ ...എന്ത് ചെയ്യാനാ ,അതില്‍ ചെറിയൊരു പരിഭവവും ഒക്കെയായി നേരെ ആശാന്‍ പള്ളിക്കൂടത്തില്‍ എത്തിയാല്‍ നല്ല പഞ്ചാര മണലില്‍ ഹരീ ,ശ്രീ ,എന്ന് എഴുത്ത് തുടങ്ങും.


                                                                                                                        തുടരും  










No comments:

Post a Comment